2017 ഡിസംബർ 29, വെള്ളിയാഴ്‌ച

Blade Runner 2049- Review

Sicario (2015), Arrival (2016)  തുടങ്ങിയ സിനിമകളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്ന ഫ്രഞ്ച്‌ കനേഡിയൻ സംവിധായകനായ  Denis Villeneuve, ഒപ്പം Sicario യുടെ ഛായാഗ്രഹണത്തിനുൾപ്പെടെ 13 തവണ Best Cinematography യ്ക്കുള്ള ഓസ്കാർ അവാർഡിനു നോമിനേഷൻ കിട്ടിയിട്ടും ഇതുവരേയും ആ അംഗീകാരം ലഭിക്കാതെപോയ DP,  Roger Deakins CBE, ASC, BSC..
ഇവർക്കൊപ്പം കഴിഞ്ഞ വർഷത്തെ ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടിയ 'La La Land' ലെ നായകകഥാപാത്രത്തെ അവിസ്മരണീയമാക്കിയ Ryan Gosling ഉം, 1982 ലെ "Blade Runner" ൽ അസാമാന്യപ്രകടനം കാഴ്ച്ചവച്ച Harrison Ford..!  ഇത്രയൊക്കെ മതി "Blade Runner 2049" എന്ന സിനിമയെ വ്യത്യസ്തമാക്കാൻ. ഒരു 'neo-noir science fiction film' എന്നതിനപ്പുറം വളരെയേറെ വൈകാരിക നിമിഷങ്ങൾ നിറഞ്ഞതാണു "Blade Runner 2049".

ഭാവിയിൽ 'ലോകം വാഴാൻ' പോകുന്ന 'Replicants' (bioengineered humans) ന്റേയും Artificial intelligence ന്റേയും തലങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ, 'Wallace Corporation' നിർമ്മിച്ച്‌ അടിമപ്പണിയെടുപ്പിക്കുന്ന Replicants ൽ നിന്നും, കഴിവുകൊണ്ട്‌ ഉയർന്നുവന്ന്  LAPD യിൽ  (Los Angeles Police Department) 'Blade Runner' ആയി ( അനുസരണയില്ലാത്തതും ആവശ്യമില്ലാത്തതും കാലം കഴിഞ്ഞതുമായ Replicants നെ ഇല്ലായ്മ ചെയ്യുന്ന ആൾ) പ്രവർത്തിക്കുന്ന K യും ( Ryan Gosling, as K) അയാളുടെ 'holographic girlfriend'  ആയ  Joi (Ana de Armas as Joi)..  K വകവരുത്തുന്ന rogue replicant Sapper Morton (Dave Bautista as Sapper Morton).. തുടർന്ന് Sapper Morton ന്റെ ഫാമിൽ കാണുന്ന അസ്ഥികൂടങ്ങളിൽനിന്നും കണ്ടെത്തുന്ന ഒരു പഴയ  replicant ന്റെ അവശിഷ്ടങ്ങൾ, DNA പരിശോധനയിൽ, പ്രസവത്തോടെ മരിച്ചുപോയ ഒരു female replicant ന്റെ അസ്ഥികളാണെന്നു  മനസ്സിലാക്കുന്നു.
(ആ  female replicant ന്റെ പേർ Rachael എന്നാണെന്നുള്ളത്‌ സിനിമയുടെ രണ്ടാം പകുതിയിലാണു പറയുന്നത്‌..)
Rachael ന്റെ കുഞ്ഞിനെ കണ്ടെത്താനും കൊല്ലാനുമുള്ള ശ്രമങ്ങൾ.. അതിന്റെ തുടർച്ചയിൽ K
(K യ്ക്ക്‌ അയാളുടെ ഗേൾഫ്രൻഡ്‌ ഇതിനോടകം ഒരു പേരിടുന്നു -Joe)  Wallace Corporation ന്റെ headquarters ൽ എത്തുകയും, തന്റെ കയ്യിൽ കിട്ടിയ അവശിഷ്ടങ്ങൾ Rachael ന്റേതാണെന്ന് തിരിച്ചറിയുന്നതിനോടൊപ്പം, മുപ്പത്‌ വർഷങ്ങൾക്കുമുമ്പുള്ള Blade Runner ആയിരുന്ന Rick Deckard ഉം (Harrison Ford as Rick Deckard) Rachael ഉം തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് മനസ്സിലാക്കുകയും, Rachael ന്റെ കുട്ടിയേക്കുറിച്ച്‌ അറിയാൻ  Deckard ന്റെ സങ്കേതത്തിൽ എത്തുകയും ചെയ്യുന്നു. ഇതിനിടയിൽ, Wallace Corporation CEO, Niander Wallace, (Jared Leto as Niander Wallace),
പുതിയ replicant  പരീക്ഷണങ്ങൾക്കായി Rachael ന്റെ അവശിഷ്ടങ്ങൾ തന്റെ സഹായിയായ Luv (Sylvia Hoeks as Luv) നേക്കൊണ്ട്‌ എടുപ്പിക്കുകയും, തുടർന്ന്
Luv, K യെ പിന്തുടർന്ന് Deckard ന്റെ സങ്കേതത്തിൽ എത്തുകയും ചെയ്യുമ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക്‌ വളരുന്നു.. അവിടുന്ന്, സിനിമ നന്മ-തിന്മ വേർതിരിവുകളിലേക്ക്‌ മാറുന്നു. അങ്ങനെ, വളരെ സങ്കീർണ്ണവും അതിലേറെ വൈകാരികവുമായ അവസ്ഥകളിലൂടെ പുരോഗമിക്കുന്ന കഥ, ഒരു ആന്റിക്ലൈമാക്സിലൂടെ, Rick Deckard  തന്റെ മകളെ - ആ കുട്ടിയെ- കണ്ടുമുട്ടുന്നതിലൂടെ അവസാനിക്കുന്നു..

രണ്ടരമണിക്കൂറിലേറെ ദൈഘ്യമുള്ള സിനിമയിൽ, ഇവിടെ ഞാൻ കുറിയ്ക്കാത്ത കഥാഗതികൾ ഉണ്ട്‌.
ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, Roger Deakins ന്റെ ഛായാഗ്രഹണമാണു "Blade Runner 2049" ന്റെ ഹൈലൈറ്റ്‌. 2018ൽ ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ, "പതിനാലാം തവണ"  നോമിനേഷൻ നേടി, അത്‌  Oscar പുരസ്കാരമായി Roger Alexander Deakins ഏറ്റുവാങ്ങുന്ന കാഴ്ച്ച കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. Deakins നു വെല്ലുവിളിയുയർത്തുന്നത്‌ Christopher Nolen ന്റെ Dunkirk ന്റെ DP യായ Dutch-Swedish Cinematographer, Hoyte van Hoytema ആയിരിക്കും..

(Alongwith Best Cinematography, "Blade Runner 2049" may get Academy Award Nominations for other  categories like, Best Adapted Screenplay, Best Film Editing, Best Sound Editing, Best Sound Mixing, Best Visual Effects and Best Production Design..!)

ഒരു സൂഫിക്കഥ

വെറുതേയിരുന്നപ്പോൾ ഒരു സൂഫിക്കഥ ഓർത്തുപോയി.. പറയട്ടെ..

ഒരിക്കൽ, ഒരിടത്ത്‌ ഒരു യുവാവ്‌ തന്റെ സംശയങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിവുള്ള സമർത്ഥനായ ഒരു ഗുരുവിനെ തേടുകയായിരുന്നു.. അയ്യാൾ ഗ്രാമങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്കു യാത്രചെയ്യുന്നതിനിടയിൽ, ഒരു ഗ്രാമത്തിൽ വച്ച്‌ വൃദ്ധനായ ഒരു യാത്രികനെ കണ്ടു.. ആ മനുഷ്യനോട്‌ തന്റെ യാത്രയേക്കുറിച്ച്‌ പറഞ്ഞു.. "ഒരു ഗ്രാമത്തിൽ, ഒരു മരച്ചോട്ടിൽ വച്ച്‌ അയ്യാൾ ഗുരുവിനെ കണ്ടെത്തും" എന്ന് വിശ്വസിക്കുന്നതായും  യുവാവ്‌ പറഞ്ഞു.. ലോകം മുഴുവൻ യാത്ര ചെയ്ത വൃദ്ധനു 'അങ്ങനെ ആരെയെങ്കിലും അറിയുമോ' എന്നും ആരാഞ്ഞു.. വൃദ്ധൻ, ലോകത്തിന്റെ പല ഭാഗങ്ങളിലെ ചില വിലാസങ്ങൾ അയ്യാൾക്ക്‌ നൽകി, യാത്രയാക്കി..
വൃദ്ധൻ നൽകിയ വിലാസവുമായി, ലോകം മുഴുവൻ ആ യുവാവ്‌ യാത്ര ചെയ്തു.. മുപ്പതുവർഷങ്ങൾ അലഞ്ഞിട്ടും ആരെയും കണ്ടെത്താനാവാതെ അയ്യാൾ ഏറെ ക്ഷീണിതനായി തിരികെ വന്നു.. ഇപ്പോൾ അയ്യാൾ വാർദ്ധക്ക്യത്തിലേക്ക്‌ കടക്കാൻ തുടങ്ങിയിരുന്നു..
മടക്കയാത്രയിൽ അയ്യാൾ വീണ്ടും ആ ഗ്രമത്തിലെത്തി.. വർഷങ്ങൾക്കുമുൻപ്‌ വിലാസം നൽകി യാത്രയയച്ച വൃദ്ധനെ കണ്ട സ്ഥലത്ത്‌, ഒരു മരച്ചുവട്ടിൽ വളരെ വയസ്സായ ഒരു മനുഷ്യൻ ഇരിക്കുന്നു.. വളരെ ആഹ്ലാദത്തോടെ അയ്യാൾ ആ മരച്ചുവട്ടിലേക്ക്‌ ഓടിവന്നു.. മരച്ചുവട്ടിൽ, പണ്ടു തനിക്ക്‌ വഴി പറഞ്ഞുതന്ന അതേ മനുഷ്യൻ..! കുറേക്കൂടി വയസായിട്ടുണ്ട്‌..

"..ഞാൻ തേടിക്കൊണ്ടിരുന്ന ഗുരു അങ്ങാണു എന്ന് എന്തുകൊണ്ട്‌ എന്നോട്‌ അന്ന് പറഞ്ഞില്ല.. എങ്കിൽ ഞാൻ ഇത്രയും അലയണമായിരുന്നോ..?"

"..അന്ന് അത്‌ ഉൾക്കൊള്ളാനുള്ള  പക്വത നിനക്കില്ലായിരുന്നു.. നിനക്ക്‌ എന്നെ കാണാനോ അറിയാനോ കഴിയുമായിരുന്നില്ല.. നീ അന്ധനായിരുന്നു.. നീ എന്നിലേക്കെത്താൻ  ഒരുപാട്‌ യാത്രചെയ്യേണ്ടതുണ്ട്‌ എന്നറിഞ്ഞതുകൊണ്ടാണു, ഇല്ലാത്ത വിലാസങ്ങൾ നൽകി നിന്നെ യാത്ര ചെയ്യിപ്പിച്ചത്‌.. ഒരുനാൾ, തുറന്നു പിടിച്ച കണ്ണുകളും മനസ്സുമായി നീ വരുമെന്ന് എനിക്ക്‌ അറിയാമായിരുന്നു.. നീ യാത്രയായപ്പോൾ മുതൽ, നീ തിരികെ വരുന്നതും കാത്ത്‌, മറ്റ്‌ എങ്ങും പോകാതെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി ഞാൻ ഈ മരച്ചുവട്ടിൽ തന്നെയുണ്ട്‌.. അന്ന് എന്നെ മാത്രമല്ല, ഈ മരത്തെപ്പോലും നിനക്ക്‌ കാണാൻ കഴിയുമായിരുന്നില്ല..!!"

Yes...അന്നും എന്നും ആ മരവും ആ ഗുരുവും അവിടെത്തന്നെയുണ്ട്‌.. "കാഴ്ച്ച" വേണം എന്നു മാത്രം..!
ഈ കഥ എന്തിനു ഇപ്പോൾ ഓർത്തു എന്ന് ചോദിച്ചാൽ,  എനിക്കും അറിയില്ല.. കാരണം എനിക്കും കാഴ്ച്ചയും ഓർമ്മയുമൊന്നുമില്ല..!!

2017 ഡിസംബർ 28, വ്യാഴാഴ്‌ച

കപ്പപ്പഴവും, ഞാനും പിന്നെ എന്റെ പ്രണയവും..a December memory..


ഇന്ന് ഞാൻ ലുലുവിൽ പോയത്‌ ചില അത്യാവശ്യസാധങ്ങൾക്കൊപ്പം കപ്പപ്പഴം കൂടി വാങ്ങാനായിരുന്നു.. ആ ചൊവപ്പുള്ള വാഴപ്പഴത്തെ, ഞങ്ങൾ, മടവൂരുകാർ കപ്പപ്പഴം എന്നാ പറയുന്നേ.. ഇനി  നിങ്ങളുടെ നാട്ടിൽ എന്നതായാലും അങ്ങനെയാവട്ടെ.. എന്താന്നറിയില്ല.. ഇന്നലെ വീണ്ടും, ഒരു മയിൽപ്പീലിയും പുതുവത്സരാശംസാകാർഡും പിന്നെ ഒരു വലിയ പൊതി കപ്പപ്പഴവും ഓർമ്മയിൽ വന്നു..
ഡിഗ്രി രണ്ടാം വർഷമായപ്പോൾ, ഡിസംബർ മാസത്തിൽ മഞ്ഞപ്പിത്തം പിടിപെട്ട്‌ ഒരു മാസത്തോളം വീട്ടിൽ കിടപ്പായിരുന്നു.. കൂടെ പഠിക്കുന്ന സ്നേഹിതർ ആൺ -പെൺ വ്യത്യാസമില്ലാതെ വീട്ടിൽ വന്നുപോയി.. അമ്മ അവർക്കൊക്കെ ഭക്ഷണമുണ്ടാക്കികൊടുത്തും, അച്ഛൻ അവരെയൊക്കെ തിരികെ ബസ്‌ കയറ്റിവിട്ടും.. അങ്ങനെയങ്ങനെ..!  അതിനിടയിൽ ഒരു ദിവസം രണ്ടു പെൺകുട്ടികൾ മാത്രം വീട്ടിൽ വന്നു.. ആറ്റിങ്ങൽ നിന്നും മടവൂരിലേക്ക്‌ കുറച്ച്‌ ദൂരമുണ്ട്‌.. എനിക്കും അവർക്കും ഒരുപോലെ നെഞ്ചിടിപ്പു കൂടി.. അച്ഛൻ വീട്ടിൽ ഇല്ലായിരുന്ന സമയം.. അതിൽ ഒരാൾ അമ്മയോട്‌ സംസാരിച്ചുകൊണ്ട്‌ അടുക്കളയിൽ.. മറ്റേ ആൾ, മൗനം പേറികൊണ്ട്‌, ഈറൻ കണ്ണുകളുമായി എന്നരികിൽ..!!

"മഞ്ഞപ്പിത്തം കുറയാൻ കപ്പപ്പഴം നല്ലതാണെന്ന്" പറഞ്ഞ്, അവൾ ഒരു വലിയ പൊതി എന്റെ തലയ്ക്കലെ മേശമേൽ വച്ചു.. പിന്നെ "ഇതെന്റെ ഹൃദയമാണെന്ന്" പറഞ്ഞു ഒരു കവറും തന്നു..!  അമ്പരന്നു നിന്നുപോയ എനിക്ക്‌ ശ്വാസം തിരികെ കിട്ടിയത്‌,  അമ്മ ആ കുട്ടിയെ ആഹാരം കഴിക്കാൻ വിളിച്ചപ്പോഴാണു.. സത്യത്തിൽ "ഇത്‌ ഇത്രയ്ക്കും കടുക്കുമെന്ന്" ഞാനും കരുതിയില്ല..
ഈ സംഭവത്തിനും ഒരുവർഷം മുൻപ്‌, ഒരു ദിവസം രാവിലെ ക്ലാസിലേക്ക്‌ ഞാനും കൂട്ടുകാരും നടന്നുപോകുമ്പോൾ, എതിരേ വന്ന പ്രിഡിഗ്രി പെൺകുട്ടികളിൽ ഒരാൾ എന്നെ നോക്കിയതും, ഞാൻ കണ്ണിറുക്കി കാണിച്ചതും, പിന്നീട്‌ വഴിയിൽ കണ്ടപ്പോൾ "കണ്ണിനു അസുഖമുണ്ടെങ്കിൽ ഡോക്റ്ററെ കാണണ"മെന്നു പറഞ്ഞു ആ കുട്ടിയും കൂട്ടുകാരും കടന്നുപോയതും, പിന്നീട്‌ ആ കുട്ടി കടന്നുപോകുമ്പോഴെല്ലാം "ഉണ്ണീ നിന്റെ കണ്ണു പോകുന്നു" എന്ന് കൂട്ടുകാർ പറയാൻ തുടങ്ങിയതും, പിന്നീട്‌ ഡിഗ്രിയ്ക്ക്‌ ഇംഗ്ലീഷ്‌ സാഹിത്യം തന്നെ മെയിൻ ആക്കി ആ കുട്ടി അവിടേക്കുതന്നെ പഠിക്കാൻ വന്നതും എല്ലാം ഒരു നിമിഷം  മനസ്സിലൂടെ മിന്നിമറഞ്ഞു..!

'കളി കാര്യമായെന്ന് എന്നെ ഓർമ്മിപ്പിച്ച' ആ കപ്പപ്പഴം മറ്റാർക്കും കൊടുക്കാതെ ഞാൻ തന്നെ കഴിച്ചു എന്നത്‌ ചരിത്രം.. എന്തിനേറേ.. പിന്നീട്‌ ആ മയിപ്പീലിയിതളുകൾ ഞാനും പുസ്തകത്താളിൽ വച്ചു.. ആകാശം കാണിക്കാതെ..!!

ഡിഗ്രി ഇംഗ്ലീഷ്‌ ബാച്ചിന്റെ സെന്റ്‌ ഓഫ്‌ ദിവസം.. ആ കുട്ടിയുടെ കൂട്ടുകാരി അറിയിച്ചതനുസരിച്ച്‌, ഞാൻ ഒരു ക്ലാസ്സ്‌ റൂമിൽ കാത്തിരുന്നു.. എനിക്ക്‌ അഭിമുഖമായി അവൾ വന്നിരുന്നു.. നിശബ്ദത കുടിച്ച്‌ മടുത്തപ്പോൾ, എന്നോട്‌ ഒരു ചോദ്യം..
"എന്ത്‌ തീരുമാനിച്ചു? ഞാൻ എന്തുവേണം?"

Silence.. then,
"..ഇനി എനിക്ക്‌ എക്സാം.. അതുകഴിഞ്ഞ്‌ എം എ ക്ക്‌ പോകണം.. ജേർണലിസം പഠിക്കണംന്നുണ്ട്‌.."

"അതേ.. എനിക്ക്‌ ധൃതിയില്ല.. ചേച്ചിയുടെ കല്ല്യാണം കഴിഞ്ഞു.. ഒരു മോനുണ്ട്‌.. പിന്നെ ഒരു ചേട്ടനും ഞാനും.." ഒരു മൗനത്തിനു ശേഷം അവൾ തുടർന്നു,  ".. ഞാൻ കാത്തിരിക്കാം... എങ്കിലും എത്ര നാൾ?"

ഞാൻ ഒരുപാട്‌ ചിന്തിച്ചു.. എം എ യും, പിന്നെ ജേർണലിസവുമൊക്കെ പഠിച്ച്‌ ഒരു ജോലികിട്ടാൻ ഇനിയും അഞ്ചുവർഷം മിനിമം വേണം..
"...ഉം.. ഫൈവ്‌ ഈയേർസ്സ്‌.."
"..യാ.. ഫൈവ്‌ ഈയേർസ്സ്‌.. അതിനിടയിൽ ഞാനും ഒരു ജോലി കണ്ടെത്താം.." അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു..

പിന്നീട്‌ ഈ പറഞ്ഞതൊക്കെ പഠിക്കുന്നതിനിടയിൽ പാരലൽ കോളജിലേക്കും.. അഞ്ചുവർഷങ്ങൾക്കിടയിൽ എന്റെ ജീവിതം ഒരുപാട്‌ മാറി.

അഞ്ചു വർഷങ്ങൾ കഴിഞ്ഞു.. ഒരു വൈകുന്നേരം രണ്ട്‌ സ്നേഹിതർ വീട്ടിൽ വന്നു.. അവർ ഈ കഥകൾക്കൊപ്പം നിന്നവരായിരുന്നു.. കൂട്ടത്തിൽ, സി ആർ പിയിൽ നിന്നും ലീവിനുവന്ന സ്നേഹിതൻ ഒരു 'ഓൾഡ്‌ മൊങ്ക്‌ 'റമ്മുമായി എത്തി.. അവർ മൂവരും എന്നെ, തൊടിയിലെ തോട്ടുവക്കിലെ തെങ്ങിൻത്തോപ്പിൽ കൊണ്ടുപോയി..
"...നിനക്ക്‌ അവളെ വിധിച്ചിട്ടില്ലെടാ.. നീ ഇതൊന്ന് പിടിപ്പിച്ചേ.. അവൾ പോയെങ്കിൽ വേറെ ആളുവരും.."  ഒരു പെഗ്‌ റം നീട്ടിക്കൊണ്ട്‌ സി ആർ പി പറഞ്ഞു..
  but എനിക്ക്‌ ഒന്നും മനസ്സിലായില്ല..
"നിങ്ങൾ ആരുടെ കാര്യമാ പറയുന്നത്‌..?"
"..ഡാ.. നാളെ നിന്റെ കണ്ണിന്റെ കല്യാണമാ.. ഒരു ഗൾഫുകാരൻ..!"

ഒരു തുള്ളി വെള്ളം തൊടാതെ റം ഒറ്റവലിക്കു മോന്തുന്നതിനിടയിൽ, ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.. അവൾ പറഞ്ഞ വാക്കു പാലിച്ചു.. അഞ്ചുവർഷം കാത്തിരുന്നു..!
ഞാനോ...?