2012 മേയ് 16, ബുധനാഴ്‌ച

ദിശയറിയാതെ

ദിശയറിയാതെ.... ----------------------------- ....ഒരു ഇടവേളയെന്നോണം നാട്ടിൽ പോയി തിരികെയെത്തുമ്പോൾ വല്ലാത്ത ഭയം തൊന്നുന്നു..... നാടിനെക്കുറിച്ച്....നാളയെക്കുറിച്ച്....!!! രാഷ്ട്രീയ വൈരങ്ങളുടേയും വ്യക്തിപരമായ പ്രശ്നങ്ങളുടേയുമെല്ലാം അവസാനം പൈശാചികമായ ഉന്മൂലനത്തിലാണ്..സഹപാഠിയാൽ കൊലചെയ്യപ്പെട്ട ആലപ്പുഴയിലെ വിദ്യാർത്ഥിയും രാഷ്ട്രീയവൈരത്തിൽ തുടങ്ങി മറ്റൊരു ജനദ്രോഹിക്ക് വോട്ടായിമറിയുന്ന ചന്ദ്രശേഖറിന്റെ കൊലപാതകവുമെല്ലാം ഉന്മൂലനചിന്തയുടെ തുടർക്കഥകൾ മാത്രം. ഇന്നു മാധ്യമങ്ങളുടെ എണ്ണം കൂടിയതും,അവയുടെ ബ്രേക്കിങ്ങ് ന്യൂസിനായുള്ള നെട്ടോട്ടവും, ഇതിനെയെല്ലാം പൊസ്റ്റ്മോർട്ടം ചെയ്ത് നമ്മുടെ മുന്നിൽ എത്തിക്കുന്നു എന്നു മാത്രം.. പിഞ്ചുകുട്ടികൾക്ക് മുന്നിൽ,രാഷ്ട്രീയ പകപോക്കലിൽ പിടഞ്ഞുവീണ മാഷും,കാപാലികർ തകർത്തെറിഞ്ഞ കാലുമായി കഴിയുന്ന പെൺകുട്ടിയുമെല്ലാം നമ്മുടെ മന:സാക്ഷിയെ നോവിച്ച് കടന്നുപോയവരാണ്..മാധ്യമങ്ങളുടെ ബഹളത്തിനുമപ്പുറം ആയുസ്സ് ഇവയ്ക്കൊന്നും ഇല്ലായിരുന്നു....തെരുവിൽ പൊലിയുന്ന ജീവനിൽനിന്നും രക്തസാക്ഷികൾ ജനിക്കുന്നു...പാർട്ടി ഓഫീസ്സുകളിലും പൊതുനിരത്തുകളിലും അവരെ ചില്ലിട്ടു വയ്ക്കുന്നു...വില്ക്കുന്നു....ആ ഓർമ്മമൊട്ടുകൾ വോട്ടായി വിരിയുന്നു....ഖദറിനുള്ളിലെ രാക്ഷസഹൃദയങ്ങൾ നിറയുന്നു!!! ആണ്ട്തോറും,കരിഞ്ഞ മുറിപ്പാടിൽ കുത്തുന്ന പോലെ ഒരു ഒർമക്കുറിപ്പിൽ എല്ലാം തീരും...തീരം വിട്ട തിരപോലെ നമ്മൾ വീണ്ടും നമ്മിലേക്ക് ചുരുങ്ങും...മറ്റൊരു ആഘാതത്തിൽ വീണ്ടും ഉണരുന്നതുവരെ..!!! ഇതൊരു വിഷമവൃത്തമായി,നിഴൾനാടാകമായി തുടരുന്നു...! ഇതിന്റെയെല്ലാം പ്രായോചകർ കാണാമറയത്തിരുന്നു ഊറിച്ചിരിക്കുന്നു..!!! നാടിന്റെ മുക്കിലും മൂലയിലും നിറയുന്ന മദ്യശാലകളും,മദ്യവില്പ്പന കേന്ദ്രങ്ങളും സൃഷ്ടിക്കുന്ന ഭീകരത മറ്റൊന്നാണ്..ഉന്നതർക്കുപോലും ബന്ധമുള്ള ക്വൊട്ടേഷൻ സംഘങ്ങളും അക്രമിപ്പടകളും ഇവിടന്നു തുടങ്ങുന്നു.ശരീര അവയവങ്ങൾക്കും ജീവനും പ്രത്യേകം വിലയിട്ട് ക്വൊട്ടേഷനുകൾ..!!!ശരീരത്ത് തട്ടി കടന്നുപോകുന്ന ആളിനെ തിരിഞ്ഞു നോക്കിയാല്പ്പോലും അംഗവൈകല്യം ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്...!!കൊടുക്കുന്നത് കുറഞ്ഞുപോയാൽ,ഈർഷ്യയോടെ നോക്കുന്ന യാചകരുടെ കാലമാണ്...അവർക്കും,ഒരുവേള,സ്വന്തമായി ക്വൊട്ടേഷൻ സംഘങ്ങൾ ഉണ്ടായിരിക്കാം...കുട്ടികളും ബന്ധുക്കളും വീടിനു പുറത്തുപോയാൽ തിരിച്ചുവരുന്നതുവരെ വല്ല്ലാത്ത നെഞ്ഞിടിപ്പോടെ കാത്തിരിക്കേണ്ട അവസ്ഥ!!! ഈയൊരു അവസ്ഥയിലേക്ക് നാടിനെ തള്ളിവിട്ടതാരാണ്??നമ്മൾ തന്നെയല്ലേ?? തകരുന്ന ബന്ധങ്ങളും, തളർത്തുന്ന വാക്കുകളും,നമ്മിലേക്ക്തന്നെയുള്ള ഉൾവലിയലും,പരസ്പരവിശ്വാസമില്ലായ്മയും, ഈർഷ്യെയും,പകയും,ചതിയുമെല്ലാം രൂപപ്പെടുത്തുന്നത് വികലമായ,എല്ലാറ്റിനോടും വെറുപ്പുള്ള ഒരു വ്യക്തിയെയാണ്...അതിലൂടെ ഒരു സമൂഹത്തെയാണ്...അവിഹിതബന്ധങ്ങളേയും അനാഥകുട്ടികളേയും കൊണ്ട് പൊറുതിമുട്ടിയ റ്റിവി സീരിയലുകളും ,പ്രായോചകർ നിയന്ത്രിക്കുന്ന വാർത്തകളും,ചൂതാട്ടങ്ങളുടെ വിസ്മയക്കാഴ്ച്ചകളുമെല്ലാം നമ്മളെ നയിക്കുന്നത് എങ്ങോട്ടാണ്?? ഫേസ് ബുക്കിലെ പോസ്റ്റിന് ലൈക്കു കുറഞ്ഞതിന്റെ പേരിൽ എല്ലാവരോടും പിണങ്ങി പട്ടിണി കിടക്കുന്ന ഒരു തലമുറയിലെ ഈ മാലിന്യങ്ങൾ എവിടെ സംസ്ക്കരിക്കും??? (വാല്ക്കഷണം-വൈകീട്ട് ‘രണ്ടെണ്ണം അടിച്ചാൽ’ മാറുന്ന ആകുലതയേ എനിക്കുള്ളൂ എന്നു മനസ്സിലാക്കിത്തന്ന പ്രിയ സുഹൃത്തിന് നന്ദി..!!!ഒപ്പം,വോട്ടിടൽ എന്നതു,‘നമ്മളെ അടിമയാക്കി ഭരിക്കാൻ ഒരു യജമാനനെ തെരെഞ്ഞെടുക്കുന്ന അടിമത്വമാണെന്നുള്ള’ അറിവിനും..!!) -----ഉണ്ണി മടവൂർ----